കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. 26 കാരിയായ യുവതിയുടെ പരാതിയിൽ ദില്ലി പോലീസാണ് കേസെടുത്തത്. 71 കാരനായ മാധവൻ ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.
ഇരുപത്തിയാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് പി.പി. മാധവനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി.പി.മാധവൻ പ്രതികരിച്ചു.
മാധവൻ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും വിവരം പുറത്തുപറഞ്ഞാൽ കടുത്ത അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2020ൽ ഭർത്താവ് മരിച്ച യുവതി ദില്ലിയിലാണ് താമസം. യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫിസിലെ ജീവനക്കാരനായിരുന്നുവെന്നാണ് റിപ്പോർട്ട്.ജൂൺ 25ന് ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതെന്നും ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എം.ഹർഷവർധൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here