
കാസര്‍ഗോഡ്(Kasargod) നേരിയ ഭൂചലനം. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.
തീവണ്ടിയില്‍ അച്ഛനൊപ്പം യാത്രചെയ്യവേ പെണ്‍കുട്ടിയോട് അതിക്രമം; 6 പേർ സീസൺ ടിക്കറ്റ് യാത്രക്കാരെന്ന് പൊലീസ്
തീവണ്ടി യാത്രയ്ക്കിടെ പതിനാറുകാരിക്കും പിതാവിനും നേരെ ഉണ്ടായ അതിക്രമ സംഭവത്തിൽ ആക്രമണം നടത്തിയവരിൽ 6 പേരും സീസൺ ടിക്കറ്റ് യാത്രക്കാർ എന്ന നിഗമനത്തിൽ പൊലീസ്.സംഭവം അറിഞ്ഞിട്ടും പൊലിസിനെ വിളിക്കാതിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
ട്രെയിനിലെ വിഷയം ഇടപ്പള്ളിയിൽ വച്ച് ഗാർഡിനെ അറിയിച്ചതാണ്, ഇന്നലെ എറണാകുളം റെയിൽവേ പൊലീസ് മൊഴിയെടുത്തു മടങ്ങി, അവർ അയച്ചു തന്ന ചിത്രത്തിലെ 2 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും
പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്നും പെൺകുട്ടിയുടെ അച്ഛൻ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. തീവണ്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് സംഘം പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പോലീസിന് കൈമാറിയിട്ടുണ്ട്.
ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിന് മര്‍ദനമേറ്റിരുന്നു. രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുട വരെയുള്ള സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസ് കൂടാതെ തീവണ്ടിയില്‍ അടിപിടിയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന് ജോലിയിലുണ്ടായിരുന്ന ഗാര്‍ഡില്‍നിന്ന് റെയില്‍വേ വിശദീകരണം തേടി. ഇതര സംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇക്കാര്യം ഗാര്‍ഡ് രേഖപ്പെടുത്തുകയും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഘത്തിലെ ഒരാളുടെ സീസണ്‍ ടിക്കറ്റ് പാസിന്റെ ചിത്രമെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ആലുവ പിന്നിട്ട ശേഷമാണ് തന്നോട് പരാതി പറഞ്ഞതെന്നാണ് ഗാര്‍ഡിന്റെ വിശദീകരണം. എന്നാല്‍, ഇടപ്പള്ളിയിലെത്തിയപ്പോള്‍ത്തന്നെ ഗാര്‍ഡിനെ അറിയിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here