ജി എസ് ടി നഷ്ടപരിഹാര കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം നിവേദനം നൽകി. ജി എസ് ടി നഷ്ടപരിഹാര കാലയളവ് 5 വർഷത്തേക്ക് നീട്ടണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി.
അതേസമയം ജിഎസ്ടി (GST) നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്.
ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം. പാക്കറ്റ് തൈര്, ലസ്സി, ബട്ടർ മിൽക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ ഇടക്കാല റിപ്പോർട്ടിലുണ്ട്.
ചൂതാട്ട കേന്ദ്രങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും നികുതി ഏർപ്പെടുത്തുന്നത് നാളെ ചർച്ച ചെയ്യും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിന് സമിതിയോട് കൗൺസിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.