വിവാഹ ദിവസം രാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയയാള്‍ 19 വര്‍ഷത്തിന് ശേഷം പിടിയിലായി. വയനാട്ടിലാണ്(wayanad) സംഭവം. മാനന്തവാടി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ(police) പിടിയിലായത്.
ആദ്യരാത്രി തന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയ മുഹമ്മദ് ജലാല്‍ ഒളിവില്‍ കഴിയുകയായിരുന്നു. തന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് മുഹമ്മദ് ജലാല്‍ പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യുന്നത്.
എന്നാല്‍ അന്ന് രാത്രി തന്നെ സ്വര്‍ണവും പണവുമായി ഇയാൾ മുങ്ങി. പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. സിഐ മഞ്ജിത് ലാല്‍, സീനിയര്‍ സിപിഒ സിഎ മുജീബ്, സിപിഒ സാബിര്‍ അലി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here