ബലാൽസംഗക്കേസിൽ നടൻ വിജയ് ബാബു(vijay babu)വുമായി പൊലീസ്(police) ഇന്നും തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി പരാതിയിൽ പറയുന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ 27നായിരുന്നു സൗത്ത് പോലീസ് വിജയ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്ന് പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലും കടവന്ത്രയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലും വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുത്തിരുന്നു. ഇനിയും ഒന്നു രണ്ടിടത്തു കൂടി തെളിവെടുപ്പ് നടത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി, ജൂൺ 27 മുതൽ ജൂലൈ 3 വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന ചോദ്യം ചെയ്യലിനിടെയാണ് തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here