വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു.സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലിൽ സാരമായി പരുക്കേറ്റ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ആശുപത്രി ചികിത്സ തേടി.
അറസ്റ്റിലായ പ്രതി നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെയും പ്രതി. വെള്ളി രാത്രിയിലുണ്ടായ സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടതിലൂടെ. മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെ ആണെന്നു കരുതുന്നു കുഞ്ഞിനോടുള്ള ക്രൂരതയെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടു വരുന്ന കുഞ്ഞിനെ 4 ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോൾ 5 വയസ്സുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചു എന്നാണ് ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു.
സംശയം തോന്നിയ അമ്മൂമ്മ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് മൂത്ത കുഞ്ഞുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കൃത്യം വെളിപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേൽപ്പിക്കുന്നത്. ചോദ്യമുണ്ടായാൽ മൂത്ത മകനോട് കുറ്റംഏൽക്കാൻ പിതാവ് നിർബന്ധിച്ചതായും പൊലീസ് പറയുന്നു.
കുറച്ചു നാ മുൻപ് കുഞ്ഞിന്റെ നെഞ്ചിൽ പൊള്ളലേൽപ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നു പൊലീസിന് അറിവു കിട്ടി. ഏകദേശം മൂന്നു വർഷം മുൻപ് മുല്ലൂരിൽഗാനമേളക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here