ഫയൽ തീർപ്പാക്കൽ യജ്ഞം; ഞായറാഴ്ച പ്രവർത്തി ദിനം ആക്കാൻ എല്ലാ വകുപ്പുകളും  തീരുമാനമെടുത്തുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രവർത്തി ദിനം ആക്കാൻ എല്ലാ വകുപ്പുകളും  തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫയലുകൾ തീർപ്പാക്കുക എന്നത് സർക്കാർ പൊതുവേ എടുത്ത തീരുമാനമാണ്.

പൊതുസമൂഹം  രണ്ടുകൈയും നീട്ടിയാണ് ഈ തീരുമാനം സ്വാഗതം ചെയ്തത്. ജൂലൈ മൂന്നിന് പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടത് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ല. അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയറാണ് പുറപ്പെടുവിച്ചത്.

ആ ദിവസം ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.  ഇതു പ്രകാരം മാറ്റുകയും ചെയ്തിട്ടുണ്ട്.  തെറ്റായ പ്രചരണം നടത്തുന്നവർക്ക് യാഥാർത്ഥ്യം അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

അതിനെക്കുറിച്ചൊന്നും  അന്വേഷിക്കാതിരുന്നത് ബോധപൂർവമാണ്.  ബോധപൂർവ്വം ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പിഡബ്ല്യുഡി മന്ത്രി എന്ന നിലയിൽ പ്രത്യേകജന വിഭാഗത്തെ പ്രയാസപ്പെടുത്താനുള്ള തീരുമാനം എന്ന രീതിയിലായിരുന്നു പ്രചരണം.

ഇത് ജനങ്ങളിൽ സ്പർദ്ധ വളർത്താനുള്ള  ബോധപൂർവ്വമായ നീക്കമാണ്.  ഇത് ആരുടെ രാഷ്ട്രീയ താല്പര്യം ആണെന്ന് കൃത്യമായി അറിയാം. ചിലരുടെ ഉപകരണമായി അവർ പ്രവർത്തിക്കുന്നു. തെറ്റായ പ്രചരണങ്ങളിൽ ജനങ്ങൾ വീഴില്ല എന്നത് ഉറപ്പാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here