പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനില്‍(rajastan) തയ്യല്‍കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബിജെപി(bjp) ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ. പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും രാജസ്ഥാന്‍ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് ഉദയ്പൂരിൽ കൻഹയ്യ ലാലിനെ കഴുത്ത് അറുത്ത് കൊന്ന രണ്ട് പേരിൽ ഒരാളായ മുഹമ്മദ് റിയാസ് അത്താരിയെ “BJP കാര്യകർത്ത” എന്ന് BJP ന്യൂനപക്ഷ സെൽ അംഗങ്ങളായ ഇർഷാദ് ചൈൻവാലയും മുഹമ്മദ് താഹിറും വിശേഷിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റ് പുറത്തുവരുന്നത്. RSS നിയന്ത്രിക്കുന്ന, ഇന്ദ്രേഷ് കുമാർ നേതൃത്വം നൽകുന്ന മുസ്ലിം രാഷ്ട്രീയ മഞ്ച് ന്റെ പ്രവർത്തകർ കൂടിയാണിവർ.
സംജോദാ എക്സ്പ്രസ്സ് ബ്ലാസ്റ്റ്, അജ്മീർ ബ്ലാസ്റ്റ് എന്നിവയുടെ മുഖ്യ സൂത്രധാരൻ ആയിരുന്നു ഇന്ദ്രേഷ് കുമാർ. മോദി അധികാരത്തിൽ എത്തിയ ശേഷമാണ് ഇന്ദ്രേഷ് കുമാറിനെ NIA കുറ്റ വിമുക്തൻ ആക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here