സംസ്ഥാനത്തെ പൊതുവിതരണ രംഗത്തെ തകർക്കാൻ കേന്ദ്രസർക്കാർ ആസൂത്രിത നീക്കം നടത്തുന്നു : ജി ആർ അനിൽ

കേന്ദ്രസർക്കാർ സംസ്ഥാനത്തെ പൊതുവിതരണരംഗത്തെ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭിക്കേണ്ട മണ്ണെണ്ണ വിഹിതത്തിൽ നാൽപ്പത് ശതമാനം വെട്ടിക്കുറച്ചു. മണ്ണെണ്ണക്ക് പകരം പെട്രോൾ,ഡീസൽ എന്നിവ ഉപയോഗിക്കാനാണ് കേന്ദ്ര നിർദേശം.മത്സ്യത്തൊഴിലാളികളെ അടക്കം പെരുവഴിയിലാക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്തിന്‌ അർഹമായ മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറക്കുന്നതിനിടെ വിലവർധിപ്പിച്ചും കേന്ദ്ര പ്രഹരം. ഏഴു മാസത്തിനിടെ റേഷൻ മണ്ണെണ്ണ വില കേന്ദ്ര സർക്കാർ ഇരട്ടിയാക്കി വർധിപ്പിച്ചു. ഒറ്റടയിക്ക്‌ 14 രൂപ വർധിപ്പിച്ചതോടെ വില ലിറ്ററിന്‌ 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.

കഴിഞ്ഞ നവംബറിൽ ലിറ്ററിന്‌ 45.55 രൂപയായിരുന്നു. മേയ്‌ മാസം ഒരു ലിറ്ററിന്‌ 84 രൂപയായും ജൂണിൽ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം, സംസ്ഥാന സർക്കാർ വില വർധിപ്പിച്ചില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻ കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്‌. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാനാണ്‌ തീരുമാനം.

വൈദ്യുതീകരിച്ച വീടുള്ള കാർഡുടമയ്‌ക്ക്‌ ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡുടമയ്‌ക്ക്‌ നാലു ലിറ്ററും നൽകണമെങ്കിൽ സംസ്ഥാനത്തിന്‌ മാസം 9276 കിലോ ലിറ്റർ മണ്ണെണ്ണ വേണം.
സർക്കാരിനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത 14,481 മത്സ്യബന്ധന യാനങ്ങൾക്കായി മാസം 8398 കിലോ ലിറ്റർ മണ്ണെണ്ണ വേണം.ഇതിനു പുറമെ കാർഷികാവശ്യങ്ങൾക്ക്‌ 8184 കിലോ ലിറ്റററും ആവശ്യമാണ്‌. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News