K V Sumesh: ‘യു ഡി എഫിന്റെ പൊലീസല്ല പിണറായുടെ പൊലീസ്‌; കെ വി സുമേഷ് എം എല്‍ എ

വലതുപക്ഷ രാഷ്ട്രീയത്തിന് അസ്വസ്ഥതയും അസൂയയും ഉളവാക്കുന്ന ഒന്നാണ് എ കെ ജി സെന്റര്‍ എന്ന് കെ വി സുമേഷ് എം എല്‍ എ. കോണ്‍ഗ്രസ് കേരളത്തില്‍ കലാപം അഴിച്ചു വിടുകയാണെന്നും കെ വി സുമേഷ് പറഞ്ഞു. യു ഡി എഫിന്റെ പൊലീസല്ല പിണറായുടെ പൊലീസെന്ന് കെ വി സുമേഷ് പറഞ്ഞു. എകെജി സെന്ററില്‍ വന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ മടക്കി വിടുകയാണ് ചെയ്തത്. ഒരു വര്‍ഗീയ വാദികളുടെ കൂട്ടും സിപിഐഎമ്മിന് ആവശ്യമില്ലെന്നും കെ വി സുമേഷ് പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതികളെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇതു വരെ തയ്യാറായിട്ടുണ്ടോ എന്നും കെ വി സുമേഷ് സഭയില്‍ ആരാഞ്ഞു.

എ കെ ജി സെന്റര്‍ അക്രമിക്കുമെന്ന് സുധാകരന്‍ തന്നെ പറഞ്ഞിരുന്നു; കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട് അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി: എം എം മണി

എ കെ ജി സെന്റര്‍ അക്രമിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എം എം മണി എം എല്‍ എ സഭയില്‍. പി സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും വസ്തുതാപരമായ അന്വേഷണം നടത്തിയെ പ്രതികളെ പിടിക്കൂ വെന്നും എം എം മണി സഭയില്‍ പറഞ്ഞു.

കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസില്‍ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായ ശേഷം കേരളത്തില്‍ വ്യാപക സംഘർഷം നടക്കുകയാണ്. ജനാധിപത്യബോധമുള്ള കോണ്‍ഗ്രസുകാർ പോലും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും എം.എം മണി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജനാധിപത്യബോധവും നീതിബോധവും കോണ്‍ഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങള്‍ക്ക് എന്ത് ജനാധിപത്യ മര്യാദയെന്നും എം.എം മണി പ്രതിപക്ഷത്തോട് ചോദിച്ചു.

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസുകാർ. 50 മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്തത്. അതൊന്നും തങ്ങളാരും ചെയ്തിട്ടില്ല. ഇല്ലാത്ത കേസില്‍ തന്നെ പിടിച്ച് അകത്തിട്ടവരാണ് കോണ്‍ഗ്രസുകാർ. വെളുപ്പാന്‍ കാലത്ത് നാല് മണിക്ക് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട് നിങ്ങളുടെ പൊലീസെന്ന് എം എം മണി പ്രതിപക്ഷത്തോട് പറഞ്ഞു. അതൊന്നും മറന്ന് കോണ്‍ഗ്രസുകാർ നീതിബോധം പഠിപ്പിക്കേണ്ടെന്നും എം എം മണി വിശദീകരിച്ചു.

സ്വപ്ന സുരേഷ് സുരക്ഷിത സ്ഥലമായി സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമാണ്. സുരക്ഷിതമാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടല്ലോയെന്നും എം എം മണി പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് കയർത്തില്ലേ? ഇങ്ങനെയാണോ പ്രതിപക്ഷ നേതാവ് പ്രവർത്തിക്കേണ്ടത്? നിങ്ങളുടെ പുറകിലിരിക്കുന്ന ആളും പ്രതിപക്ഷ നേതാവായിരുന്നല്ലോ? അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല പ്രവർത്തിച്ചതെന്നും എം.എം മണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News