‘സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ’; നാല്‍പാടി വാസുവിനേയും സേവറി നാണുവിനേയും പരാമര്‍ശിച്ച് മുഖ്യമന്ത്രി

അടിയന്തരപ്രമേയ ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിനിടെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന കേന്ദ്രത്തിനെതിരെ ആക്രമണം ഉണ്ടായിട്ടും അതില്‍ അപലപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ആക്രമണം നടന്നതിന്റെ പിറ്റേന്ന് രാവിലെ കെ സുധാകരന്‍ നടത്തിയ ആദ്യ പ്രസ്താവന തന്നെ ഇ പി ജയരാജനെ അക്രമത്തിന്റെ ആസൂത്രകനായി അവതരിപ്പിച്ചുകൊണ്ടായിരുന്നു. തെറ്റായ കാര്യങ്ങളെ സിപിഐഎം ന്യായീകരിക്കാറില്ല. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കെ സുധാകരനെ വിമര്‍ശിക്കുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ ഇടപെട്ടപ്പോള്‍ മുഖ്യമന്ത്രി വിമര്‍ശനം കടുപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here