Palakkad:പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം;ചികിത്സാപിഴവ് തന്നെ;ആരോപണം ആവര്‍ത്തിച്ച് കുടുംബം

(Palakkad)പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന ആരോപണം ആവര്‍ത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന കാര്യം പോലും ബന്ധുക്കളെ അറിയിച്ചില്ലെന്ന് ഭര്‍ത്താവ് രഞ്ജിത്ത് പറഞ്ഞു.രണ്ടു ജീവനുകള്‍ നഷ്ടമായതിന്റെ സങ്കടങ്ങള്‍ക്കിടയിലും നീതി കിട്ടണമെന്നാവര്‍ത്തിക്കുകയാണ് ഐശ്വര്യയുടെ കുടുംബം. ചികിത്സാ പിഴവാണ് മരണ കാരണം. ഗര്‍ഭപാത്രം നീക്കിയ കാര്യം പോലും പറഞ്ഞില്ല. രക്തം വേണമെന്ന കാര്യം വൈകിയാണ് അറിയിച്ചത്. ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറഞ്ഞു

അതേസമയം ചികിത്സാ പിഴവെന്ന ആരോപണം തളളി ഹോസ്പിറ്റല്‍ മാനേജ്മെന്റ് രംഗത്തെത്തി. അനുമതി വാങ്ങിയശേഷമാണ് എല്ലാ ചികിത്സകളും നല്‍കിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും തങ്കം ആശുപത്രി അതികൃതര്‍ പറഞ്ഞു.നവജാതശിശുവും അമ്മയും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു തുടങ്ങിയവര്‍ ഐശ്വര്യയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നും ഐ എം എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്വേഷണത്തിന് മുമ്പ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here