സക്കർബർഗ് ഓഫീസിൽ വാളും പിടിച്ച് നടന്നിരുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ അങ്ങനെയും ചില കാര്യങ്ങൾ സക്കർബർഗിനെ പറ്റി പറയാനുണ്ട് . ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാരന്‍ ഇപ്പോൾ . ഫെയ്‌സ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്.
ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്‌സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ വീശി നടക്കുന്ന രീതി സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്രെ.’ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള്‍ കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്.
എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗൻ പറയുന്നു.
എല്ലാ ഫെയ്‌സ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിങ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫെയ്‌സ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു.ദേഷ്യപ്പെടുന്ന ആളായി തോന്നാത്ത സക്കര്‍ബര്‍ഗ് ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ കൊണ്ടുവന്ന ഫീച്ചര്‍ ഇഷ്ടപ്പെടാതെ വന്ന ദേഷ്യത്തിന് എഞ്ചിനീയര്‍ ക്രൈസ്റ്റ് പുട്ട്‌നാമിന്റെ കമ്പ്യൂട്ടറിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊണ്ട് ‘ഇത് ചീത്തയാണ് — ഇത് വീണ്ടും ചെയ്യുക!’ എന്നലറിക്കൊണ്ട് നടന്നകന്ന സംഭവമുണ്ടായിട്ടുണ്ടെന്നും കാഗന്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here