സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍(saji cheriyan) രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി സ്വതന്ത്രമായ തൻ്റെ തീരുമാനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്‌തുവെന്നും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസംഗത്തിലെ പൂർണഭാഗം മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തില്ലായെന്നും സജി ചെറിയാൻ പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ ആണ് പ്രചരിച്ചതെന്നും പ്രസംഗം ദുർവാഖ്യാനം ചെയ്തുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ സംരക്ഷണം ഏറ്റെടുത്തവരാണ് സിപിഐഎമ്മും ഇടതുപക്ഷവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വാക്കുകൾ
ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വർഷത്തെ പൊതുപ്രവർത്തനത്തിൽ പുലർത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകൾ തെറ്റിധാരണ പടർത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടർത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സർക്കാരിന് അവമതിപ്പുണ്ടാക്കാൻ ഉപയോഗിക്കുകയാണ്. എന്നും ഭരണഘടനയെ ആദരിക്കുന്ന പൊതുപ്രവർത്തകനാണ്. ഇത് സംബന്ധിച്ച് നിയമസഭയിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്.
നിയമപരമായും രാഷ്‌ട്രീയമായും എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്. കോൺഗ്രസും ബിജെപിയും ഭണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിലെ പരാമർശങ്ങളെപ്പറ്റി മുഖ്യമന്ത്രി നിയമ ഉപദേശം തേടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.