അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി ഗോപിനാഥൻ നായരുടെ(p gopinadhan nair) സംസ്കാര ചടങ്ങുകൾ നെയ്യാറ്റിൻകര(neyyattinkara)യിലെ സ്വവസതിയിൽ നടന്നു. മതാചാര ചടങ്ങുകൾക്ക് ശേഷം സഹോദരൻ രവീന്ദ്രൻ നായർ ചിതയ്ക് തീ കൊളുത്തി.
രാവിലെ പത്തുമണിവരെ മെഡിസിറ്റിയിൽ പൊതുദർശനത്തിന് വച്ച
മൃതദ്ദേഹം വിലാപയാത്രയായി തിരുവനന്തപുരം ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജി ആർ അനിൽ, കെ കൃഷ്ണൻ കുട്ടി, ജെ ചിഞ്ചു റാണി എന്നിവരും വിവിധ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഗാന്ധി ഭാവനിലെത്തി അന്തിമോപചാരമർപ്പിച്ചു.
തുടർന്ന് നെയ്യാറ്റിൻകര ടൗൺഹാളിലേക്ക് എത്തിച്ച മൃതദേഹം പൊതു ദർശനത്തിന് ശേഷം സ്വവസതിയായ നാരായണീയത്തിൽ എത്തിക്കുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്ന ഗോപിനാഥൻ നായർ. ഹൃദയാഘാദത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here