തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്നാവർത്തിച്ച് കുടുംബം

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്നാവർത്തിച്ച് കുടുംബം. ഒമ്പതുമാസവും ഐശ്വര്യയെ പരിശോധിയ്ക്കാതിരുന്ന ഡോക്ടറാണ് പ്രസവമെടുത്തത്. ഗർഭപാത്രം നീക്കുന്നതിനുമുമ്പ് അനുവാദം ചോദിച്ചില്ലെന്നും ഭർത്താവ് രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട് ചെമ്പകശ്ശേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവുമാണ് മരിച്ചത്. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന നിലപാടിലാണ് ബന്ധുക്കൾ. 9 മാസത്തിനിടെ ഒരിക്കൽ പോലും ഐശ്വര്യയെ ചികിത്സിച്ചിട്ടില്ലാത്ത അജിത് ഡോക്ടറാണ് പ്രസവം എടുത്തത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിച്ചില്ല.തുടർ ചികിത്സ നടത്താനാകില്ല എന്ന് പറഞ്ഞതിനാലാണ് പല അനുമതികളും ഒപ്പിട്ട് നൽകിയതെന്ന് ഭർത്താവ് രഞ്ജിത്ത് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ ആശുപത്രി അധികൃതർ തിടുക്കം കാണിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ലിനിക് എസ്റ്റാബ്ലിഷ് മെന്റ് നിയമപ്രകാരം ആശുപത്രിയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News