യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ക്യാമ്പില്‍ നടന്ന പീഡനം ഒതുക്കിത്തീര്‍ത്ത് സംസ്ഥാന നേതൃത്വം

യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ക്യാമ്പില്‍(Youth congress palakkad camp) നടന്ന പീഡനപരാതി സംസ്ഥാന നേതൃത്വം ഒതുക്കിത്തീര്‍ത്തു. പീഡനം ഉണ്ടായില്ലെന്ന് പരാതിക്കാരിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എഴുതി വാങ്ങി. ജൂലൈ ഒന്നു മുതല്‍ മൂന്നുവരെ പാലക്കാട് നടന്ന ചിന്തന്‍ ശിബിറിലാണ് പീഡനം ശ്രമം ഉണ്ടായത്.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി മറ്റൊരാളെക്കൊണ്ട് ഇംഗ്ലീഷില്‍ പരാതി എഴുതിച്ച് ഒപ്പിട്ട് കൊടുക്കുകയായിരുന്നു. കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ഒതുക്കിത്തീര്‍ക്കണമെന്ന് പരാതിക്കാരിയോട് ചില സംസ്ഥാന നേതാക്കള്‍ പറയുന്ന ഓഡിയോയും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് പീഡനം ഉണ്ടായില്ലെന്ന് പരാതിക്കാരിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എഴുതി വാങ്ങിയത്.

ക്യാമ്പിലെ പീഡനവാര്‍ത്തകള്‍ തെറ്റാണെന്നും അങ്ങനെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത് അന്വേഷിക്കണമെന്നും പറയുന്ന കത്താണ് എഴുതി വാങ്ങിയത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഇതിനായിയുള്ള സമ്മര്‍ദം ചെലുത്തിയത്. പരാതി മുക്കിയതിലും പരാതിക്കാരിയില്‍ സമ്മര്‍ദം ചെലുത്തുന്നതിലും നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. വനിതാ കമീഷനും പട്ടികജാതി കമീഷനും സ്വമേധയാ കേസെടുക്കുമെന്ന ഭയവും ഇപ്പോള്‍ നേതൃത്വത്തെ അലട്ടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News