അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസിൽ അനൂപ് ആനന്ദിൻ്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകൻ ആനന്ദാണ് മരിച്ചത്. പതിനൊന്നു വയസായിരുന്നു. പന്തലായനി. ബി.ഇ.എം..സ്കുൾ വിദ്യാർത്ഥിയാണ് ആനന്ദ്.’ ഇതെ സ്കൂളിലെ തന്നെ ടീച്ചറാണ് അമ്മ ധന്യ.
ഇന്ന് വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം.കുട നിവർത്തി പോകുമ്പോൾ ട്രെയിനിൻ്റെ കാറ്റിൽ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ആരോമൽ, കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആനന്ദും കുടുംബവും. കൊയിലാണ്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here