വിംബിൾഡൺ വനിതാ സിംഗിൾസിൽ കിരീടപ്പോരാട്ടം ഇന്ന് .ടുണീഷ്യയുടെ ഒൻസ് ജബ്യൂറിന് കസഖ്സ്ഥാന്റെ എലേന റിബക്കിനയാണ് എതിരാളി.വൈകിട്ട് 6:30നാണ് ഫൈനൽ .
വിംബിൾഡൺ പുൽത്തകിടിയിൽ ഇന്ന് പുതിയ വനിതാ ചാമ്പ്യൻ പിറക്കും.ആര് ജയിച്ചാലും ചരിത്രമാണ്. കന്നിക്കിരീടത്തിനായി വൈകിട്ട് ആറരയ്‌ക്ക് ഒൻസ് ജബ്യൂറും എലേന റിബക്കിനയും മുഖാമുഖം നിൽക്കും. ആഫ്രിക്കൻ അറബ് രാജ്യമായ ടുണീഷ്യയിൽ നിന്നാണ് ജബ്യൂറിന്റെ വരവ്. ടെന്നീസ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇരുപത്തേഴുകാരിക്ക് ഫൈനൽ. നിലവിലെ ലോക രണ്ടാംറാങ്കുകാരിയാണ്.
റഷ്യയിൽ ജനിച്ച കസാക്കിസ്ഥാൻ കളിക്കാരിയാണ് റിബക്കിന. തന്റെയും രാജ്യത്തിന്റെയും ആദ്യ ഗ്രാന്റ്‌സ്ലാം ഫൈനൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരി സെമിയിൽ മുൻ ഒന്നാംറാങ്കുകാരി റുമാനിയയുടെ സിമോണ ഹാലെപിനെയാണ് തോൽപ്പിച്ചത്. ഹാലെപ് 2019ലെ ചാമ്പ്യനായിരുന്നു. നിലവിലെ റാങ്ക് 23.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here