മേഘവിസ്ഫോടനമുണ്ടായ അമർനാഥിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.16 മരണം സ്ഥിരീകരിച്ചു.5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.മണ്ണിടിച്ചിൽ ഇല്ലെങ്കിലും മഴ തുടരുകയാണ്.
രക്ഷാപ്രവർത്തനത്തിനായി സ്‌നിഫർ ഡോഗുകളെ സേന ഇപ്പോൾ വിന്യസിച്ചിട്ടുണ്ട്.
മൂന്നിടങ്ങളിൽ നായ്ക്കൾ എത്തിയിട്ടുണ്ട്.
ഇപ്പോൾ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്.
തെക്കൻ കശ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരാണ് ഒഴുകിപ്പോയത്.കുറഞ്ഞത് 15,000 തീർഥാടകരെ ലോവർ ബേസ് ക്യാമ്പിലേക്ക് മാറ്റി.
40 ലധികം പേരെ കാണാതായി .16 മരണങ്ങൾ സ്ഥിരീകരിച്ചു.അമർനാഥ് ഗുഹാ സൈറ്റിലെ മേഘവിസ്ഫോടന ബാധിത പ്രദേശത്ത് കാണാതായവരെ തേടി ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടർന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) 75 രക്ഷാപ്രവർത്തകരെ 4 ടീമുകളായി അയച്ചിട്ടുണ്ട്.
40 പേരെ ഇപ്പോഴും കാണാനില്ല.100-ലധികം രക്ഷാപ്രവർത്തകരുമായി 4 NDRF ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ചേർന്നിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ ആർമി, എസ്ഡിആർഎഫ്, സിആർപിഎഫ് എന്നിവരും മറ്റുള്ളവരും രക്ഷാപ്രവർത്തനം തുടരുന്നു.
വിവരങ്ങൾ ലഭ്യമാക്കാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്…കൺട്രോൾ റൂം നമ്പറുകൾ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here