Idukki; ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവിന് വെടിയേറ്റു; മൃതദേഹം കാട്ടിൽ കുഴിച്ചിട്ടു

ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. ബൈസൺവാലി ഇരുപതേക്കർക്കുടിയിൽ മഹേന്ദ്രൻ എന്ന 25 കാരനാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കാടിനുള്ളിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പുറത്ത് എടുക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ 27 മുതൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹമാണ് കാടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ട് ദിവസം മുൻപ് കാണാതായ ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രന്റെ മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യുവാവ് ഉൾപ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്.

ഇതിനിടെ അബദ്ധത്തിൽ വെടിയേറ്റു മഹേന്ദ്രൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൂചന. സംഭവം പുറത്തറിയാതിരിക്കാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയിൽനിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെടുത്തിട്ടുള്ളത്.

മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികൾ സ്റ്റേഷനിൽ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News