തെലങ്കാന(telangana)യിൽ ഒരാഴ്ചയ്ക്കുള്ളിൽ മലിനജലം(contaminated water) കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഗദ്‌വാൾ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്. മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രാദേശിക എഞ്ചിനീയർമാരും ഡോക്ടർമാരും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.
എന്നാൽ വെള്ളത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സീസണൽ സങ്കീർണതകളും വ്യക്തിശുചിത്വവും മൂലമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ജലമലിനീകരണത്തിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here