അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ട്രെയിനിന്(train) മുന്നിൽ ചാടി ആത്മഹത്യയ്ക്ക്(suicide) ശ്രമിച്ചു. മുംബൈ(mumbai)യിൽ മുളുണ്ട് വർധമാൻ നഗറിലാണ് സംഭവം. പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിന് പുറത്ത് രക്തക്കറ കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
21 കാരനായ ജയേഷ് പഞ്ചൽ തന്റെ 46 കാരിയായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ വിഷാദത്തിലായിരുന്ന ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന് ശേഷം മുളുണ്ട് റെയിൽവേ സ്‌റ്റേഷനിലെത്തിയ പ്രതി ലോക്കൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ശ്രദ്ധയിൽ പെട്ട റെയിൽവേ പൊലീസാണ് (ജിആർപി) ജയേഷിനെ രക്ഷിച്ചതും ആശുപത്രിയിലെത്തിച്ചതും.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ പ്രവേശിച്ചപ്പോൾ, അമ്മയെ രക്തത്തിൽ കുളിച്ചു കിടക്കുന്നതായാണ് കണ്ടെത്തിയത്. ഗുജറാത്തി ഭാഷയിൽ എഴുതിയ കുറിപ്പും കത്തിയും പൊലീസ് കണ്ടെടുത്തു. മരിച്ച സ്ത്രീയുടെ ഭർത്താവിനെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് സ്വത്ത് പ്രശ്‌നത്തിൽ മകൻ വിഷാദത്തിലായിരുന്നതായി പൊലീസിനോട് പറഞ്ഞത്. പ്രതിക്കെതിരെ കൊലപാതകത്തിന് ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here