അസമിൽ യുവാവിനെ തീ കൊളുത്തി കൊന്നു.നാഗോണിലെ ബോർ ലാലുങ് മേഖലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് പേരെ പിടികൂടിയതായി പൊലീസ്.
യുവതിയെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷയായി അസമിലെ ഗ്രാമ കോടതിയാണ് രഞ്ജിത്ത് ബോർഡോലിയെ ജീവനോടെ തീ കൊളുത്തി കൊന്നത്. അസം നാഗോണിലെ ലാലുങ് ഗാവിലാണ് സംഭവം.
ദിവസങ്ങൾക്ക് മുമ്പാണ് യുവതിയെ ഗ്രാമത്തിന് സമീപത്തെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ അറിയിക്കാതെ ഗ്രാമവാസികൾ യുവതിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.രഞ്ജിത് ബർദോലി കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലാലുങ് ഗാവ് പ്രദേശത്തെ ഗ്രാമവാസികൾ ആൾക്കൂട്ട വിചാരണക്കിടെ യുവാവിനെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ തീകൊളുത്തി കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളെ കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ അസം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്.
പൊലീസ് മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here