Youth congress: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന പരാതി; നേതാക്കള്‍ മുക്കിയെന്നതിന് സ്ഥിരീകരണം

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ(Youth congress camp) പീഡന പരാതി, നേതാക്കള്‍ ഇടപെട്ട് മുക്കിയെന്നതിന് സ്ഥിരീകരണം.മാധ്യമങ്ങളിലൂടെ പുറത്തു വന്ന പരാതി വനിതാ നേതാവിന്റേത് തന്നെ.ഇത് സ്ഥിരീകരിക്കുന്ന ശബ്ദ സംഭാഷണം കൈരളി ന്യൂസിന്(Kairali news). യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ബാലുവിന്റെ ശബ്ദ രേഖയിലാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്.

പെണ്‍കുട്ടി നല്‍കിയ പീഡനപരാതി നേതാക്കള്‍ ഇടപെട്ട് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് ,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഈ ശബ്ദ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന വിവേക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി തന്റെ കയ്യിലാണ് ലഭിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ബാലു തന്റെ ശബ്ദരേഖയില്‍ സ്ഥിരീകരിക്കുന്നു.

സംഘടനയെ രക്ഷിക്കാനായി പെണ്‍കുട്ടി ത്യാഗം ചെയ്യുകയാണെന്നും അതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാത്തതെന്നും ബാലു യൂത്ത് കോണ്‍ഗ്രസ്സിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പീഡന പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാഫി പറമ്പിലും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ പീഡനം നടന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സ്ഥിരീകരിച്ചതോടെ നേതൃത്വം പ്രതികരിക്കാനാകാതെ പ്രതിരോധത്തിലാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News