R Bindu: ഏവരെയും ഞെട്ടിച്ച് വൃക്കരോഗിയ്ക്ക് സ്വന്തം വള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു

കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒരമ്മ മനസ്സ് ഇരുപത്തിയേഴ് വയസ്സായ മൂര്‍ക്കനാട് വന്നേരിപറമ്പില്‍ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ട് മനമുരുകി തന്റെ ഔദ്യോദിക ഭാരങ്ങളെല്ലാം മറന്ന് ഒരു സാധാരണ അമ്മയാവുകയായിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ ഡോ ആര്‍.ബിന്ദുവാണ്(R Bindu) ഇരുപത്തിയേഴ് വയസ്സുള്ള ചെറുപ്പക്കാരനില്‍ സ്വന്തം മകന്റെ മുഖം ദര്‍ശിച്ചുകൊണ്ട് മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ വച്ച് നടന്ന വൃക്ക മാറ്റി വെക്കല്‍ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി മന്ത്രി സ്വന്തം കൈയ്യിലെ സ്വര്‍ണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നല്‍കിയത്.

സാധാരണ ഇത്തരം ചികിത്സ ധനസഹായ സമിതികളുടെ യോഗത്തില്‍ രക്ഷാധികാരികളായി പ്രദേശത്തെ ജനപ്രതിനിധികളായവര്‍ പങ്കെടുക്കാറുണ്ടെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ ഉള്ള സദസ്സില്‍ വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍. ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണ വളയുടെ തൂക്കം പോലും നോക്കാതെ നിറഞ്ഞ കണ്ണുകളോടെ ആ സ്വര്‍ണ്ണ വള തന്റെ മകന് വേണ്ടി എന്ന പോലെ ചികിത്സ സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറിയത്.

യോഗത്തില്‍ പങ്കെടുത്ത വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് ഒരു മകനോടെന്ന കടമ പൂര്‍ത്തികരിച്ചതിന്റെ ചാരുതാര്‍ത്ഥ്യത്തില്‍ ഒരു ചെറു ചിരി മുഖത്ത് സൂക്ഷിച്ചാണ് മൂര്‍ക്കനാട് ഗ്രാമീണ വായനശാലയുടെ അങ്കണത്തില്‍ നിന്ന് പടിയിറങ്ങി നിയമസഭ സമ്മേളന തിരക്കിലേക്ക് ബിന്ദു ടീച്ചര്‍ യാത്രയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News