ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വെളിപ്പെടുത്തലിനെ ldf കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമർശിച്ചു.സംഭവത്തില്‍ മുന്‍ DGP ശ്രീലേഖ നടത്തിയ പരാമർശം അനുചിതമെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്നും വനിത കമ്മീഷന്‍ അധ്യക്ഷ സതീദേവി പറഞ്ഞു.
സർവീസിൽ നിന്നു റിട്ടേയർ ചെയ്യുന്ന ഒരാൾ സാധാരണ പൗരനാണ് എന്നും കോടതിയിൽ നിന്നു ശരിയായ നിലപാട് ഉണ്ടാവുമെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ആർക്കും വേണ്ടി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും എൽ ഡി എഫ് കൺവീനർ ഇപി ജയരാജന്‍ പറഞ്ഞു .
ശ്രീലേഖക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്ത് കൊണ്ട് പറഞ്ഞില്ലെന്ന് കാനം ചോദിച്ചു.വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍.അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here