ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച പാക് മാധ്യമപ്രവർത്തകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജൂലൈ ഒമ്പതിന് ഈദാഘോഷത്തിനിടെ നൽകിയ ലൈവിലാണ് സംഭവം . ജേർണലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്താണ് എന്നതിൽ വ്യക്തതയില്ല.
یہ لڑکا انٹرویو کے دوران فیملی کو تنگ کر رہا تھا _جسکی وجہ سے فیملی پریشان ہوگئی تھی__میں نے پہلے پیار سے سمجھایا کے ایسا نہیں کرو مگر سمجھانے کے باوجود یہ لڑکا نہیں سمجھا اور زیادہ ہُلّڑ بازی کررہا تھا_ جس کے بعد مجھے زیب نہیں دیا کہ اسے اور موقع دیکر برداشت کیا جائے ؟ pic.twitter.com/4jmuSsInYg
— Maira Hashmi (@MairaHashmi7) July 11, 2022
സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി മായിറ രംഗത്തെത്തി. ഇന്റർവ്യൂ എടുത്തു കൊണ്ടിരിക്കുന്ന കുടുംബത്തെ ബുദ്ധിമുട്ടിച്ചതിനാണ് അടിച്ചത് എന്നാണ് അവരുടെ വിശദീകരണം. ആദ്യം ഇക്കാര്യം പറഞ്ഞെന്നും ആവർത്തിച്ചപ്പോഴാണ് അടിക്കേണ്ടി വന്നത് എന്നും അവർ കൂട്ടിച്ചേർത്തു.എന്തായാലും ട്വിറ്ററിൽ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. നിരവധി പേരാണ് മാധ്യമപ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here