Sreenivasan: ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്(Palakkad) ആര്‍എസ്എസ്(RSS) നേതാവ് ശ്രീനിവാസന്‍ വധകേസില്‍(Sreenivasan murder) കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 26 പ്രതികളാണുള്ളത്. 279 സാക്ഷികളും 293 രേഖകളും 282 തെളിവുകളും ഹാജരാക്കി. 1607 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ പാലക്കാട് മേലാ മുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധത്തിലെ പകപോക്കലായിരുന്നു കൊലയ്ക്ക് കാരണം.

ഇടുക്കി ഡി.സി.സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം

ഇടുക്കി ഡി.സി.സി പ്രസിഡന്റിനെതിരെ(Idukki DCC President) കൊല്ലപ്പെട്ട എസ്.എഫ്.ഐ(SFI) പ്രവര്‍ത്തകന്‍ ധീരജിന്റെ പിതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ധീരജിനെതിരെ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്(Dheeraj murder).

ഇടുക്കി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. കട്ടപ്പനയില്‍ നടന്ന പൊതുയോഗത്തില്‍ കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘത്തില്‍പ്പെട്ടയാളാണ് ധീരജ് എന്ന ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. ഇത് തന്റെ മകനെ അപമാനിക്കുന്നതാണെന്നും മകന്റെ വിയോഗത്തില്‍ തകര്‍ന്ന തനിക്കും കുടുംബത്തിനും കൂടുതല്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി പത്തിനായിരുന്നു ഇടുക്കി എഞ്ചിനീയറിങ്ങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ധീരജ് കൊല്ലപ്പെട്ടത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ട് പേര്‍ക്കെതിരെ കൊലപാതകത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസ് തൊടുപുഴ കോടതിയില്‍ വിചാരണഘട്ടത്തിലാണ്. ഇതിനിടയിലായിരുന്നു കഴിഞ്ഞ ജൂണ്‍ 25 ന് കട്ടപ്പനയില്‍ നടന്ന യോഗത്തില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ധീരജിനെതിരായ പ്രസ്താവന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News