തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ മണിമലർക്കാവ് സ്വദേശി രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ഇരുവരും ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് നാട്ടുകാർ പറഞ്ഞു. ചെമ്പറ ജയൻ മകൻ സുബിൻദാസ് ആണ് കുത്തേറ്റ് മരിച്ചത്. ഇവര്‍ രണ്ടുപേരും തമ്മിലാണ് കത്തികുത്തുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ക്ഷേത്ര പരിസരത്ത് വെച്ച് രണ്ടും പേരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കത്തി ഉപയോഗിച്ച് പരസ്പരം കുത്തുകയുമായിരുന്നു. രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി.
24 മണിക്കൂറിനിടെ തൃശൂരില്‍ കത്തിക്കുത്തിന് പിന്നാലെയുള്ള രണ്ടാം മരണമാണിത്. കഴിഞ്ഞ ദിവസം തളിക്കുളത്ത് ബാറിലുണ്ടായിരുന്ന കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബില്ലില്‍ കൃത്രിമം കാണിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരായിരുന്നു കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന വിവരം കഴിഞ്ഞ പുറത്ത് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here