Kochi : കൊച്ചി നഗരത്തിൽ ഒരു മണിക്കൂർ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 175 ബസ്സുകൾ

കൊച്ചി നഗരത്തിൽ ഒരു മണിക്കൂർ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 175 ബസ്സുകൾ. 60 ബസ്സുകളിലെ കണ്ടക്ടർമാർക്ക് ലൈസൻസ് പോലും ഇല്ലാത്തവരാണെന്ന് കണ്ടെത്തി. ഫസ്റ്റ് എയ്ഡ് ബോക്സുകളിൽ നിന്നും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി.

ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിലായിരുന്നു മോട്ടോർ വാഹന വകുപ്പും പോലീസും കൊച്ചി നഗരത്തിൽ സംയുക്തമായി മിന്നൽ പരിശോധന നടത്തിയത്. ഒരു മണിക്കൂറിൽ 286 ബസ്സുകളിൽ നടത്തിയ പരിശോധനയിൽ 175 എണ്ണത്തിലും നിയമലംഘനം കണ്ടെത്തി. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരും ഇൻഷുറൻസും നികുതിയും അടക്കാത്ത ബസ്സുകളും പിടിയിലായി.

60 ബസുകളിലെ കണ്ടക്ടർമാർ ലൈസൻസ്ഇ ല്ലാത്തവരായിരുന്നു. യൂണിഫോം ഇല്ലാത്ത 30 പേർക്കെതിരെയും നടപടിയെടുത്തു. വാതിൽ പാളി തുറന്നിട്ട് സർവീസ് നിർത്തിയ 10 ബസുകൾക്കെതിരെയും കേസെടുത്തു. അനധികൃതമായി ഓഡിയോ സംവിധാനങ്ങൾ ഘടിപ്പിച്ച 27 വാഹനങ്ങളും എയർ ഹോൺ പിടിപ്പിച്ച ആറുവാഹനങ്ങളും അറ്റകുറ്റപ്പണി ചെയ്യാതിരുന്ന ഒൻപതു വാഹനങ്ങളും പിടിയിലായി.

ട്രിപ്പ് കട്ട് ചെയ്ത ബസ്സുകൾക്കെതിരെയും നടപടിയെടുത്തു. ചില ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സുകളിൽ ഉണ്ടായി രുന്നത് പുകയില ഉൽപ്പന്നങ്ങളായിരുന്നു. സ്വകാര്യ ബസുകൾക്കെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു മിന്നൽ പരിശോധന.വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here