Actress attacked case: നടിയെ ആക്രമിച്ച കേസ്; ദൃശൃങ്ങള്‍ കണ്ടിരുന്നെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച കേസില്‍(Actress attacked case) ദൃശൃങ്ങള്‍ കണ്ടിരുന്നെന്ന് പള്‍സര്‍ സുനിയുടെ(Pulsar suni) അഭിഭാഷകന്‍ അഡ്വ.വി വി പ്രതീക്ഷ് കുറുപ്പ്. കോടതിയില്‍ വച്ച് പെന്‍ഡ്രൈവ് ലാപ് ടോപ്പില്‍ കുത്തിയാണ് ദൃശൃങ്ങള്‍ കണ്ടത് . 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കായിരുന്നു കണ്ടത്. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ .

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായകം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിശ്ചയിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടണമെന്നുള്ള ആവശ്യം. വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക് പരിശോധനഫലം വന്ന സാഹചര്യത്തിലും പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലുമാണ് തുടരന്വേഷണ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചെന്ന് ഫൊറന്‍സിക് ഫലം. 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തെന്നാണ് ഫൊറന്‍സിക് ഫലത്തിലൂടെ വ്യക്തമാവുന്നത് . വിവോ ഫോണില്‍ കാര്‍ഡിട്ട് വാട്സ്ആപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല്‍ ഫലം വ്യക്തമാക്കുന്നു. ( Actress assault case Crucial forensic result of memory card out)വിചാരണ കോടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചത്.

മെമ്മറി കാര്‍ഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ് പ്രതിഭാഗം നല്‍കുന്ന വിശദീകരണം എന്നിരിക്കെ കേവലം തുറന്നുപരിശോധിച്ചാല്‍ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയോ രേഖകള്‍ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളില്‍ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെ ചൊല്ലിയുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി.മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്ക്കെതിരെ പരാതി നല്‍കിയത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News