MM Mani: മഹതി എന്ന വാക്ക് പരിഹാസരൂപേണ ഉപയോഗിച്ചതല്ല; എംഎം മണി കൈരളി ന്യൂസിനോട്

മഹതി എന്ന വാക്ക് പരിഹാസരൂപേണ ഉപയോഗിച്ചതല്ലെന്ന് എംഎം മണി(mm mani) എംഎല്‍എ കൈരളി ന്യൂസിനോട്. രമയോട് തനിക്ക് എന്നും സഹാനുഭൂതിയാണ് ഉള്ളതെന്നും അവരുടെ ദുഃഖം തനിക്ക് മനസിലാവുമെന്നും എംഎം മണി പറഞ്ഞു.

അഞ്ച് പെണ്‍മക്കളുടെ അച്ഛനായ തനിക്ക് രമയോട് സഹാനുഭുതി മാത്രമാണ് ഉളളതെന്ന് എം എം മണി കൈരളി ന്യുസിനോട് പറഞ്ഞു അവരുടെ ദുഖം തനിക്ക് മനസിലാവും മഹതി എന്നത് പരിഹാസരൂപേണ ഉപയോഗിച്ചതല്ല,താന്‍ മഹതി എന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് ആരോ അവർ വിധവയല്ലേ എന്ന് തിരിച്ച് ചോദിച്ചു , അതവരുടെ വിധിയല്ലേ എന്ന് താൻ പൊടുന്നനെ തിരിച്ച് ചോദിച്ചു , ഒപ്പം തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് പണ്ടേ പറഞ്ഞതാണ്.

നാക്ക് പി‍ഴ സംഭവിച്ചതല്ല. പറഞ്ഞത് തെറ്റാണ് എന്ന് കരുതുന്നില്ല അത് കൊണ്ട് തന്നെ പരാമർശം തിരുത്തില്ല. തിരുത്തണം എങ്കിൽ പാർട്ടി തന്നോട് പറയട്ടെ. രമയും,മണിയും വിമർശനത്തിന് അതീതരല്ലെന്നും എം എം മണി കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം, എം എം മണി(mm mani)യെ നീച ജന്മമെന്ന് അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(k sudhakaran). എം എം മണി അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നും സുധാകരന്‍ പറഞ്ഞു. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്നും തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും സുധാരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here