പ്രതാപ് പോത്ത(prathap pothen)നുമായി വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമാണ് ഉണ്ടായിരുന്നതെന്ന് മോഹൻലാൽ. തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു പ്രിയപ്പെട്ട പ്രതാപ് പോത്തനെന്നും ഫേസ്ബുക്കിൽ എഴുതിയ അനുസ്‌മരണ കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ഒരു യാത്രാമൊഴിയിൽ മോഹൻലാൽ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ ബറോസിൽ പ്രതാപ് പോത്തനും സഹകരിക്കുന്നുണ്ടായിരുന്നു. ഫാന്റസി ത്രില്ലർ സിനിമയായ ബറോസിൽ മന്ത്രിക പാവക്ക് ശബ്‌ദം നൽകേണ്ടിയിരുന്നത് പ്രതാപ് പോത്തനായിരുന്നു. മോഹൻലാലുമായി സഹകരിക്കുന്നതിന്റെ സന്തോഷം പ്രതാപ് പോത്തൻ പങ്കുവെച്ചിരുന്നു.
മോഹൻലാലിൻറെ ഫേസ്ബുക്ക് കുറിപ്പ്
അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here