തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രതാപ് പോത്തന്റെ വിടവാങ്ങള്‍ ഇന്നലെ വെളുപ്പിന് 4.27ന് പ്രതാപ് പോത്തന്‍ തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനുവന്ന ഒരു കമന്റിന് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എഗ് സ്റ്റ്യൂ, പയറ്, കശുവണ്ടിക്കറി, പുട്ട്, ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എഗ് സ്റ്റ്യൂവും കശുവണ്ടിക്കറിയും. ഇതാണോ കൊളസ്‌ട്രോള്‍ ഡയറ്റ് എന്നായിരുന്നു ഒരാളുടെ കമന്റ്. Who gives a shit when you are 70 years old – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഭക്ഷണക്രമത്തെപ്പറ്റി പറഞ്ഞാണ് പല ഡോക്ടര്‍മാരും നമ്മെ ഭീഷണിപ്പെടുത്തുന്നതെന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം.
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(prathap pothen) വിടവാങ്ങി. 70 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നടി രാധിക ശരത് കുമാർ മുൻ ഭാര്യ ആയിരുന്നു. 1952ൽ തിരുവനന്തപുരത്തെ ഒരു വ്യവസായ കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം.
മലയാളം,തമിഴ്,കന്നട,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം സിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.
പ്രിയ കലാകാരന് വിട….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here