ആരവവും, തകരയും ഇല്ലാതെ പ്രതാപ് പോത്തനെ പറ്റി പറയാനാവില്ല.കൈരളി ടി വി യുടെ ജെ ബി ജംഗ്ഷൻ പരിപാടിയിൽ പ്രതാപ് പോത്തൻ പങ്കെടുത്തപ്പോൾ സംവിധായകൻ ലാൽജോസിനും പറയാനുണ്ടായിരുന്നു ഏറെ കാര്യങ്ങൾ.
ആരവം , തകര തുടങ്ങിയ ചിത്രങ്ങളിൽ നിന്നാണ് എനിക്ക് പ്രതാപ് പോത്തനെ പറ്റിയുള്ള ഓർമകൾ ആരംഭിക്കുന്നത് എന്നായിരുന്നു ലാൽജോസ് ജെ ബി ജംഗ്ഷനിൽ പറഞ്ഞത് . അതിനു മുൻപ് കണ്ടുള്ള നായക സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരാൾ , പിന്നീട് ഈ നടൻ അഭിനയിച്ച ചിത്രങ്ങൾ തപ്പി പിടിച്ച് കണ്ടു. കണ്ണട വെക്കണമെന്നും താടി വെക്കണമെന്നും തോന്നൽ വന്നത് അദ്ദേഹത്തെ കണ്ടാണ് എന്നാണ് ലാൽജോസ് പറഞ്ഞത്.
അത് കേട്ട് പതിവുപോലെ ചിരിച്ച പ്രതാപ് പോത്തനോട് ഒരു പ്രത്യേക ട്രെൻഡ് സൃഷ്ടിച്ചു അല്ലേ എന്നും, സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായുള്ളതാണോ എന്നും അവതാരകൻ ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോൾ അതെ എന്നും, പക്ഷേ സിനിമക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു കാലമായിരുന്നു അത് എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നാടകം തരുന്ന സുഖം സിനിമയിൽ കിട്ടില്ലെന്നും, ആരവം സിനിമയിൽ താൻ ചോദിച്ചു വാങ്ങിയ കഥാപാത്രമാണ് അതെന്നും പ്രതാപ് പോത്തൻ കൂട്ടി ചേർത്തു. ആരവം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലല്ലോ, കാലഘട്ടത്തിനപ്പുറം സഞ്ചരിച്ച ചിത്രമാണെന്ന് തോന്നുന്നുവോ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് its a magical film എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സിനിമ ലോകത്ത് ഒട്ടനവധി മാജിക്കുകൾ സമ്മാനിച്ച പ്രിയപ്പെട്ട പ്രതാപ് പോത്തന് ആദരാഞ്ജലികൾ..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here