മലയാള സിനിമ കണ്ട മികച്ച സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് പ്രതാപ് പോത്തന്‍: കോടിയേരി ബാലകൃഷ്ണന്‍

മലയാള സിനിമ കണ്ട മികച്ച സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് പ്രതാപ് പോത്തനെന്ന് കോടിയേരി ബാലകൃഷ്ണന്‍. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് പ്രതാപ് പോത്തനെന്നും നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്നും കോടിയേരി കുറിച്ചു.

കുറിപ്പ്

മലയാള സിനിമ കണ്ട മികച്ച സിനിമാ പ്രവര്‍ത്തകരില്‍ ഒരാളായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് , നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് പ്രതാപ് പോത്തന്‍. തകര പോലുള്ള സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കാലാതിവര്‍ത്തിയാണ്. എല്ലാ തലമുറകളിലുംപെട്ട സിനിമാ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടവനാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചെറുപ്പകാലം മുതല്‍ തുടങ്ങിയ അടുപ്പം മരണം വരെ കാത്തുസൂക്ഷിച്ചയാളാണ് പ്രതാപ് പോത്തന്‍. പാര്‍ട്ടി വേട്ടയാടപ്പെട്ട കാലത്ത് നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 2015 ല്‍ ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ പ്രതാപ് പോത്തന്‍ എത്തിയിരുന്നു. പി കൃഷ്ണപിള്ളയടക്കം ഒളിവില്‍ കഴിഞ്ഞതാണ് തന്റെ വീടെന്നും പാര്‍ട്ടി എന്നും തന്റെ ഹൃദയത്തിലുണ്ടെന്നുമായിരുന്നു അദ്ദേഹം അന്ന് അഭിമാനത്തോടെ പറഞ്ഞത്.

മലയാള സിനിമാ രംഗത്തിന് മാത്രമല്ല കേരളീയ പൊതുസമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് പ്രതാപ് പോത്തന്റെ വിയോഗം. അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News