നടനും സംവിധായകനുമായ ഒരു പ്രതാപ് പോത്തനെ പറ്റി പലർക്കും അറിയാമെങ്കിലും കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്ന മാർക്സിസ്റ്റ്കാരൻ ആയ പ്രതാപ് പോത്തനെ ആർക്കും അറിയില്ല.കൈരളി ടി വി യുടെ ജെ ബി ജംഗ്ഷൻ പരിപാടിയിൽ പ്രതാപ് പോത്തൻ ഇതെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്.
തന്റെ അച്ഛൻ ഒരു കമ്മൂണിസ്റ്റുകാരൻ ആണെന്നും താൻ നേരിട്ട് രാഷ്ട്രീയത്തിൽ സജ്ജമല്ലെങ്കിലും മനസ്സുകൊണ്ട് മാർക്സിസ്റ്റ്കാരൻ ആണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അച്ഛൻ കോൺഗ്രസിന് അടിത്തറയിട്ട വ്യക്തി അല്ലേ എന്ന് ചോദിച്ചപ്പോൾ 57 ലെ വിമോചന സമരത്തിലും അച്ഛൻ പങ്കെടുത്തിട്ടുണ്ട് എന്നും, സഖാവ് ടി കൃഷ്‌ണപിള്ളയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൊണ്ടുപോയതെന്നുമായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.
സ്വാതന്ത്ര്യ സമരത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട് എന്നും 7,8 വർഷം ഒളിവ് ജീവിതം നയിച്ചിട്ടുണ്ട് എന്നും മുൻ നിര നേതാക്കളെല്ലാം വീട്ടിൽ വരുമായിരുന്നു എന്നും പ്രതാപ് പോത്തൻ കൂട്ടി ചേർത്തു.കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തവളമായിരുന്നു തന്റെ വീട് എന്നും I am a marxist at heart, kind of heart for the poor people എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ആ മാനവികതയെ താങ്കൾ മാനിക്കുന്നു അല്ലേ എന്ന അവതാരകൻ ബ്രിട്ടാസിന്റെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here