ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പാഴ്സല്‍ വാങ്ങിയ ശേഷം പണം ചോദിച്ചതിന് സംഘം ഹോട്ടലുടമയെ ആക്രമിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
എടത്തല സ്വദേശി സിയാദ് (37), തൃക്കാക്കര സ്വദേശികളായ ഷാഹുൽ(35), സനൂപ്, സുനീർ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് അൽത്താഫ്, പ്രതിയായ സിയാദിന്‍റെ ഭാര്യ റൂച്ചി (41) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സിയാദിന്‍റെ പേരിൽ പത്തോളം കേസുകളുണ്ട്. ടർക്കിഷ് മന്തി എന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തിൽ സംഘം ഹോട്ടലുടമയുമായി തർക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നു. മണിക്കൂറുകള്‍ക്കമാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here