M M Mani: കെ.കെ രമക്കെതിരെ കൂടുതല്‍ പറയുമായിരുന്നുവെന്ന് എം.എം മണി എം.എല്‍.എ പറഞ്ഞുവെന്ന വാര്‍ത്ത വളച്ചൊടിച്ചത്

കെ.കെ രമക്കെതിരെ(K K Rama) കൂടുതല്‍ പറയുമായിരുന്നുവെന്ന് എം.എം മണി എം.എല്‍.എ(M M Mani MLA) പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തയും ഒരു വിഭാഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ കെ.കെ രമയെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ്(UDF) നീക്കം നടത്തുകയാണ്. ഇത് തുറന്നു കാണിക്കാനായിരുന്നു തന്റെ ശ്രമം. പക്ഷേ ബഹളമുണ്ടാക്കി യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയതിനാല്‍ ഇത് സാധിച്ചില്ലെന്നായിരുന്നു എം.എം മണി ഇന്നലെ തൊടുപുഴയില്‍ പറഞ്ഞത്.

കെ. കെ രമ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടരുകയാണ്. ആരും ചെയ്യാത്ത വിധത്തില്‍ വ്യക്തിപരമായി അപഹസിക്കുക, മ്ലേഛമായ ഭാഷയില്‍ ആക്രമിക്കുക ഇതൊക്കെയാണ് രീതി. എന്നാല്‍ കെ.കെ രമക്കെതിരെ രാഷ്ട്രീയ വിമര്‍ശനം പോലും പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കെ.കെ രമയെ മുന്നില്‍ നിര്‍ത്തിയാണ് നിയമസഭയില്‍ യു.ഡി.എഫ് നീക്കം. ബഹളമുണ്ടാക്കി യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയില്ലെങ്കില്‍ താനിത് തുറന്നു കാണിക്കുമായിരുന്നു.

സമയം കിട്ടിയിരുന്നെങ്കില്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയുമായിരുന്നുവെന്ന പരാമര്‍ശത്തെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയത്. ഡല്‍ഹിയിലുള്ള ആനിരാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായി അറിയാന്‍ സാധ്യതയില്ലെന്ന് പറഞ്ഞതും ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel