Odisha : ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു ; 71 പേർ ആശുപത്രിയിൽ

ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു. 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ കാശിപൂർ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ സമാന രീതിയിൽ ആളുകൾ മരിച്ചതായി റിപ്പോർട്ടുണ്ട്. 11 ഡോക്ടർമാരുടെ സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് വെള്ളവും രക്തവും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

46 പേർ തിക്രി പബ്ലിക് ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. ഇതുകൂടാതെ കാശിപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ 14 പെൺകുട്ടികളും തത്തിബാർ ഹെൽത്ത് സെന്ററിലെ ആശ്രമ സ്‌കൂളിലെ 11 പെൺകുട്ടികളും ചികിത്സയിലാണ്. ഒരു രോഗിയുടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കോരാപുട്ടിലെ എസ്‌എൽഎൻ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മാലിഗുഡയിലെ ഒരു തുറന്ന കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഗ്രാമങ്ങളിൽ ബദൽ ജലസ്രോതസ്സുകൾക്കായി ക്രമീകരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഡിഎംഒ അറിയിച്ചു. മാലിഗുഡ ഗ്രാമത്തിലാണ് രോഗികൾ ആദ്യം ചികിസ്ത തേടിയത്. പിന്നീട് ദുഡുകബഹാൽ, തിക്രി, ഗോബാരിഘട്ടി, റൗത്ത് ഘാട്ടി, ജൽഖുര എന്നിവിടങ്ങളിൽ നിന്നും ഗ്രാമവാസികൾ ചികിത്സ തേടിയെത്തി. ഡാങ്‌സിൽ, റെംഗ, ഹാദിഗുഡ, മെകാഞ്ച്, സങ്കർദ, കുച്ചിപദാർ ഗ്രാമങ്ങളിലും നിരവധി ആളുകൾ വയറിളക്കം ബാധിച്ച് വീട്ടിൽ ചികിത്സയിലാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here