EP Jayarajan; ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമം; കമ്പനിയുടെ നിലപാട് നിയമവിരുദ്ധം, ഇ പി ജയരാജൻ

ഇന്‍ഡിഗോ കമ്പനിയെ ശക്തമായി വിമര്‍ശിച്ച് ഇപി ജയരാജന്‍ . കമ്പനിയുടെ നിലപാട് നിയമവിരുദ്ധമാണ്. ഞാന്‍ ഇനി നടന്ന് പോയാലും ഇന്‍ഡിഗോയില്‍ കയറില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജന്‍ വ്യക്തമാക്കി .

വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അത് കമ്പനിക്ക് കളങ്കമായേനെ. എന്നാല്‍ ഞാന്‍ പ്രതിരോധിച്ചു കമ്പനിയെ രക്ഷിച്ചെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, ഇൻഡിഗോ കമ്പനി നിയമ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ക്രിമിനലുകൾക്ക് ടിക്കറ്റ് നൽകാതെ വിലക്കേണ്ടതായിരുന്നു ഗുരതരമായ വീഴ്ച്ചയാണ് ഇൻഡിഗോ കമ്പനി അധിക്യതർ സ്വീകരിച്ചത്,ഇൻഡിഗോ കമ്പനിയിൽ മൊഴി നൽകാൻ ‘ അഭിഭാഷകയെ ചുമതപ്പെടുത്തിയിരുന്നു എന്നാൽ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ല. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണ്, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്‍റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News