പ്രിയ ഭർത്താവിന് കരൾ പകുത്തു നൽകാൻ ഭാര്യ വൃന്ദ റാണി തയ്യാറാണ്. എന്നാൽ ചികിത്സക്കായി വേണ്ടി വരുന്നത് ലക്ഷങ്ങൾ.എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു സാധു കുടുംബം. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സനിൽ കുമാറിന്റെ ചികിത്സക്കായാണ് ഈ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.
ഭാര്യയും കുഞ്ഞും അമ്മയുമടങ്ങുന്ന മൂന്നങ്ക കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനിൽ കുമാർ. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തു കൊണ്ടിരുന്ന സനിലിന് വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതോടെ ജോലിയ്ക്ക് പോവാൻ പറ്റാത്ത അവസ്ഥയിലായി. പിന്നീടൊരിക്കൽ അതി കഠിനമായ വയറു വേദനയെ തുടർന്ന് പരിശോധിച്ചപ്പോളാണ് കരൾ രോഗം ഗുരുതരാവസ്ഥയിലായെന്ന് ഡോക്ടർമ്മാർ വിധി എഴുതിയത്.
ആഴ്ച തോറും മെഡിക്കൽ കോളേജിലെത്തി ചികിത്സ നേടാൻ പതിനായിരത്തിലധികം രൂപയാണ് ചെ ലവാകുന്നത്. രോഗം അതീവ ഗുരുതരമായതിനാൽ കരൾ മാറ്റ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ലക്ഷങ്ങളുടെ ചെലവ് വരും. സഹായിക്കാൻ മറ്റാരുമില്ലാത്ത നിസ്സഹായാവസ്ഥയിലായ ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല.
നാലാം ക്ലാസുകാരിയായ മകളും ഭാര്യയും നോക്കുമ്പോൾ ഇടക്കിടെ വിധിയെ ഓർത്ത് കരയാറുണ്ട് സുനിൽ. അതിനപ്പുറം ഒന്നും ചെയ്യാനാകില്ല സുനിലിന് അച്ഛന്റെ കരച്ചിൽ കാണുമ്പോൾ കൂടെ പൊട്ടിക്കരയാറുണ്ട് ഈ നാലാം ക്ലാസുകാരി. മുപ്പത് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരും അടിയന്തര ശസ്ത്രക്രിയക്കായ് അതിന് പണം കണ്ടെത്താൻ കഴിയാതെ .
ശസ്ത്രക്രിയ നടത്താൻ പണ കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.നിങ്ങൾ നൽകുന്ന ഓരോ ചെറിയ സഹായത്തിനുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സുനിൽ കുമാറിനെ സഹായിക്കാൻ തയ്യാറുള്ള നല്ല മനസുകൾക്ക് ഈ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here