മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്. മണിയെ ചിമ്പൻസിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ പ്രതിഷേധത്തിന് എത്തിയത്.
ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രത്തിൽ എം എം മണിയുടെ മുഖത്തിന്റെ പടം ചേർത്തുവച്ചായിരുന്നു കട്ടൗട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. വിവാദമായതോടെ ഫ്ലക്‌സ് പിന്നീട് പിറകിലേക്ക് മാറ്റി. മണിക്കെതിരെ മോശമായ പരാമർശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ന് രാവിലെ നിയമസഭക്ക് മുന്നില്‍ നടന്ന മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയിലാണ് വംശീയ അധിക്ഷേപവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ തലവെട്ടിയൊട്ടിച്ചാണ് പ്രതിഷേധം നടന്നത്. ആള്‍കുരുങ്ങിന്‍റെ ഉടലും എം എം മണിയുടെ ചിത്രവുമുളള പ്രതിഷേധപരിപാടി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വംശീയ അധിക്ഷേപ ഉളളടക്കമുളള ചിത്രം മഹിളാ കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചു
എം എം മണിയുടെ നിറത്തെ അക്ഷേപിച്ച് മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കറുത്ത നിറത്തോട് ഉളള അവജ്ഞയും അവഗനണയുമാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധപരിപാടിയില്‍ നിറഞ്ഞ് നിന്നത് എന്ന് വ്യക്തം. നിറത്തിന്‍റെ പേരില്‍ നടക്കുന്ന വിവേചനങ്ങളെ ലോകമെമ്പാടും ഉളള പരിഷ്കൃത സമൂഹം തളളിപറയുന്ന കാലത്താണ് മഹിളാ കോണ്‍ഗ്രസുകാര്‍ ഇത്തരം പ്രതിഷേധം നടത്തിയെന്നത് ഗൗരവതരമാണ്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here