Vyttila: വൈറ്റില മേല്‍പ്പാലത്തില്‍ അപകടം; യുവാവ് മരിച്ചു

വൈറ്റില(Vyttila) മേല്‍പ്പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കണിച്ചുകുളങ്ങര സ്വദേശി രാജേഷാണ് മരിച്ചത്.അരൂര്‍ ഭാഗത്തു നിന്ന് ഇടപ്പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെ പാലത്തിന്റെ കൈവരിയില്‍ തട്ടി രാജേഷ് താഴേക്ക് വീണതാണെന്നാണ് പൊലീസ് നിഗമനം. താഴെ വീണ രാജേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു രാജേഷ്.

ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടി; യാത്രക്കാരനെ രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാര്‍

യാത്രാബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയ യാത്രക്കാരനെ ബോട്ടു ജീവനക്കാര്‍ രക്ഷപ്പെടുത്തി. എറണാകുളം(Ernakulam) കാഞ്ഞിരമറ്റത്തിന് സമീപമുള്ള കീച്ചേരി സ്വദേശിയായ ചെമ്പകശേരിയില്‍ കൂട്ടായിയെന്ന് വിളിക്കുന്ന ശ്രീരാജി (42)നെയാണ് രക്ഷപ്പെടുത്തിയത്. വൈക്കം – തവണക്കടവ് ഫെറിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വൈക്കത്തു നിന്നും തവണക്കടവിലേയ്ക്ക് പോയ A 90 നമ്പര്‍ ബോട്ട് നടുക്കായലില്‍ എത്തിയപ്പോഴാണ് ഇയാള്‍ കായലിലേക്ക് ചാടിയത്. പിന്നാലെ ചാടിയ ബോട്ട് ജീവനക്കാര്‍ മുങ്ങിത്താണ ഇയാളെ രക്ഷിക്കുകയായിരുന്നു.

ബോട്ട് സ്രാങ്ക് അതുല്‍ ഉത്തമന്‍ ,ബോട്ട് ഡ്രൈവര്‍ സി.പി.സതീശന്‍ , ലാസ്‌കര്‍മാരായ മുഹമ്മദ് ഷെറീഫ്, ആര്‍.ജിഗ്നേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here