K S Sabarinadhan : മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: കെ എസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന് മൂന്ന് ഉപാധികളോടെ ജാമ്യം. 11 മണിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശബരീനാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങിയിരുന്നു.

ഉപാധികൾ

1. 20 , 21 , 22 തീയതികളിൽ പോലീസ് മുൻപാകെ ഹാജരാക്കണം

2. മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം

3. അന്വേഷണവുമായി സഹകരിക്കണം

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശബരീനാഥന് ജാമ്യം അനുവദിച്ചത്. കേസില്‍ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താന്‍ ശബരീനാഥനോട് നിര്‍ദേശിച്ചിരുന്നു.10.40ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി.

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട്  യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ കുറ്റം സമ്മതിച്ചിരുന്നു.

ശബരീനാഥനെതിരെ നിർണ്ണായക തെളിവും പോലീസിന് ലഭിച്ചിരുന്നു. ഒന്നും , രണ്ടും പ്രതികളെ വിമാനത്തിൽ കയറും മുൻപ് ശബരീനാഥന്‍ നേരിട്ട് വിളിച്ചു. 4 തവണ നേരിട്ട് ഇവർ പരസ്പരം ബന്ധപ്പെട്ടു. കെഎസ് ശബരീനാഥന്‍ ഒന്നും മൂന്നും പ്രതികളെ നിരവധി തവണ വിളിച്ചു.

ശബരീനാഥന്‍ ഒന്നാം പ്രതിയെ ആദ്യം വിളിച്ചത് ഉച്ചയ്ക്ക് 12.47നാണ്. ഇതിന് പിന്നാലെ നാല് തവണ കൂടി ഒന്നാം പ്രതിയെ ശബരിനാഥന്‍ വിളിച്ചു. മൂന്നാം പ്രതിയെ ശബരിനാഥന്‍ 3.08ന് വിളിച്ചു. ഒന്നാം പ്രതി ഉപയോഗിക്കുന്ന 9995011 449 എന്ന നമ്പരിലേക്ക് ശബരീനാഥൻ്റെ നമ്പരായ 9447736033 എന്ന നമ്പരിൽ നിന്നും 12.47 ന് ബന്ധപ്പെട്ടു. വീണ്ടും 4 തവണ ഒന്നാം പ്രതിയും ശബരീനാഥനും തമ്മിൽ പരസ്പരം ബന്ധപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാമെന്ന ആഹ്വാനം യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌. ‘‘സിഎം കണ്ണൂർ ടിവിഎം ഫ്ലൈറ്റിൽ വരുന്നുണ്ട്‌. രണ്ടുപേര്‌ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ …  എന്തായാലും ഫ്ലൈറ്റിൽ നിന്ന്‌ പുറത്ത്‌ ഇറക്കാൻ  കഴിയില്ലല്ലോ’’ എന്നായിരുന്നു മുൻ എംഎൽഎ കൂടിയായ ശബരീനാഥന്റെ പോസ്റ്റ്. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലാണ്‌ വാട്‌സ്‌ആപ് ഗ്രൂപ്പിന്റെ അഡ്‌മിൻ. ഇതു സംബന്ധിച്ച വിവരം പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News