Dr John Brittas MP: ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയ കാലം കഴിഞ്ഞ കാര്യം ഇന്നും ചിലര്‍ക്ക് മനസ്സിലായിട്ടില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞ കാര്യം ഇന്നും ചിലര്‍ക്ക് മനസ്സിലായിട്ടില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ( Dr John Brittas MP) . പിള്ളേര് ഒന്നിച്ചിരിക്കാതിരിക്കാന്‍ ഒറ്റ ബെഞ്ച് നാട്ടിലെ ചിലര്‍ മുറിച്ചു മാറ്റി മൂന്ന് സീറ്റാക്കി. ഒരുമിച്ചിരിക്കാന്‍ അതൊന്നും തടസമല്ലെന്ന സന്ദേശം നല്‍കുന്ന എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് അതേസ നാണയത്തില്‍ തിരിച്ചടിച്ച് മാസ് മറുപടി നല്‍കിയിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ സദാചാര ഗുണ്ടകള്‍ക്ക് മറുപടി നല്‍കിയത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ’. വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുകയാണ്. നിരവധി പേരാണ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഇതിനിടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here