ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് അഭിനന്ദനം പറഞ്ഞ് മുഖ്യമന്ത്രി .മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ .
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. 13 പുരസ്‍കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്.
മികച്ച നടി: അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹനടൻ: ബിജുമേനോൻ (അയ്യപ്പനും കോശിയും)
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ: സെന്ന ഹെഗ്‌ഡെയുടെ “തിങ്കളാഴ്ച നിശ്‌ചയം”
ജൂറിയുടെ പ്രത്യേക പരാമർശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത “വാങ്ക്”
മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദൻ സംവിധാനം ചെയ്ത “ഡ്രീമിങ് ഓഫ് വേർഡ്‌സ്”
മികച്ച നോൺ ഫീച്ചർ ചിത്രം:ശോഭ തരൂർ ശ്രീനിവാസന്റെ “റാപ്സഡി ഓഫ് റെയിൻസ്: ദി മൺസൂൺ ഓഫ് കേരള”
നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖിൽ.എസ്.പ്രവീൺ (“ശബ്ദിക്കുന്ന കലപ്പ”)
മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണൻ എഴുതിയ “എംടി അനുഭവങ്ങളുടെ പുസ്തകം”
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (“കപ്പേള”)
മികച്ച ശബ്ദലേഖനം: ശ്രീശങ്കർ, വിഷ്ണു ഗോവിന്ദ് (“മാലിക്ക്”)
എന്നീ കേരളീയർക്കും മലയാള ചിത്രങ്ങൾക്കുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് ശ്രീ. സച്ചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരം. ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണ്. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. മലയാള സിനിമക്ക് തുടർന്നും ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നു” .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here