മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍; തിരഞ്ഞ് ചെന്നവരെ കാത്തിരുന്നത് സോഫയിലെ അസ്തികൂടം

മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീയില്‍ നിന്ന് വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍(Housing Association). 58 കാരിയായ ഷീല സീലിയോണ്‍ എന്ന സ്ത്രീയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെ അസ്തകൂടം ഫ്ളാറ്റിലെ സോഫയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യു.കെയിലെ(UK) പീബോഡി ഹൗസിംഗ് സൊസൈറ്റി ക്ഷമാപണം നടത്തി.

2019 ഓഗസ്റ്റിലാണ് ഷീലയെ അവസാനമായി ജീവനോടെ കാണുന്നത്. അതില്‍ പിന്നെ ആരും ഷീലയെ കണ്ടിട്ടില്ല. രണ്ട് വര്‍ഷമായി ഒരു വ്യക്തിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നിട്ടും അന്വേഷിക്കാത്തതിന് ഹൗസിംഗ് സൊസൈറ്റിയെ പൊലീസ് കുറ്റപ്പെടുത്തി.

ഷീല സീലിയണിന്റെ മരണകാരണം എന്തെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ല. ക്രോണ്‍ രോഗബാധിതയായിരുന്നു ഷീലയെന്ന് മാത്രമാണ് അറിയാന്‍ കഴിയുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here