തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളാണ് കുന്നംകുളം പോലീസിൻ്റെ പിടിയിലായത്. പീഡനം, ദ്യശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം യുവതി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആഴ്ചകളായി യുവതിയെ ഭർത്താവ് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൻ്റേയും സ്വകാര്യ ഭാഗങ്ങളിലSക്കം ബിയർ ബോട്ടിൽ കയറ്റുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചികിത്സക്കിടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇന്നലെ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.
ഭർത്താവും ബന്ധുവും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിൽ മൊഴി നൽകി. ഇതിനേ തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനം, ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയുടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഇലട്രോണിക്ക് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here